ദുബായ് ഭരണകൂടത്തിന്റെ ഉപഭോക്തൃ സംതൃപ്തി സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ദുബായ് പൊലീസ് അതിവേഗ സേവനവുമായി വീണ്ടും രംഗത്ത്. പൊലീസ് സ്മാര്‍ട്ട് സേവനങ്ങളിലൊന്നായ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വെറും അഞ്ചു മിനിറ്റിനകം നല്‍കാനുള്ള പുതിയ സംവിധാനം സര്‍ക്കാര്‍ ആരംഭിച്ചു.

മുമ്ബ് രണ്ടു മണിക്കൂര്‍ സമയം ആവശ്യമായിരുന്ന സേവനമാണ് ഞൊടിയിടയില്‍ ദുബായ് പൊലീസ് ഉറപ്പുവരുത്തുന്നത്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ.ഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഈ സേവനം ഒന്നിലധികം ഭാഷകളിലും ലഭ്യമാണ്. ദുബായ് പൊലീസ് നല്‍കുന്ന സ്മാര്‍ട്ട് സേവനങ്ങളിലൊന്നാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സേവനം. വ്യക്തിഗത അഭ്യര്‍ഥനകള്‍ 100 ശതമാനം വിജയമാണെന്നും സേവനം നേടിയ ഉപയോക്താക്കള്‍ക്ക് പരാതിയില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുന്നതായും പൊലീസ് അറിയിച്ചു.

യു.എ.ഇ പൗരന്മാര്‍ക്ക് ചെറിയ ക്രിമിനല്‍ രേഖകളും സാമ്ബത്തിക കേസുകളുമുള്ളവര്‍ക്ക് ‘ക്ലിയറന്‍സ്’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം സ്മാര്‍ട്ടാകുന്നതിലൂടെ ജോലി കണ്ടെത്തുന്നതിനും സമൂഹവുമായി വീണ്ടും സംയോജിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നത് അതിവേഗത്തിലാകുമെന്ന്ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി . പ്രതിവര്‍ഷം ദുബായ് പൊലീസ് ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here