ഹൈദരാബാദ്: പി.വി. സിന്ധുവിന്റെ ഒരു ദിവസം സൂര്യനുദിക്കും മുമ്പേ തുടങ്ങും. ബാഡ്മിന്റണ്‍ പരിശീലനവും വ്യായാമവുമായി മണിക്കൂറുകള്‍ കടന്നുപോകും. ഒന്നു വെറുതേ ഇരിക്കാനുള്ള സമയം പോലുമുണ്ടാകാറില്ല. ഒരിക്കലും ഒറ്റയ്ക്കും ആയിട്ടില്ല. എപ്പോഴും സഹതാരങ്ങളും കൂട്ടുകാരും പരിശീലനത്തിനുണ്ടാകും. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു റൂമിനുള്ളില്‍ തന്നെയാണ് സിന്ധുവിന്റെ ജീവിതം. പലപ്പോഴും എഴുന്നേല്‍ക്കുന്നത് നേരം വൈകിയിട്ടാണ്. പ്ലെയിങ് കിറ്റ് ഒന്നു തൊട്ടുനോക്കാറു പോലുമില്ല. കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കലാണ് പ്രധാന ജോലി.

ഒടുവില്‍ മടുപ്പിന്റെ അങ്ങേയറ്റം എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കായികതാരങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ‘ചലഞ്ചുകള്‍’ ഏറ്റെടുക്കാന്‍ തുടങ്ങി സിന്ധു. ഒപ്പം സിനിമ കണ്ടും സമയം തള്ളിനീക്കി. സിന്ധുവിന്റെ ഹോം ക്വാറന്റൈയ്ന്റെ അനുഭവങ്ങളാണിതെല്ലാം. ഈ മാസം ആദ്യം ബെര്‍മിങ്ഹാമില്‍ നിന്ന് തിരിച്ചെത്തിയ സിന്ധു വീട്ടില്‍ സ്വയംനിരീക്ഷണത്തിലാണ്. ഒരു മുറിയില്‍ ഒറ്റക്ക് കഴിയാന്‍ തുടങ്ങിയിട്ട് 12 ദിവസം കഴിഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here