യു.എ.ഇയിലെ ഷാര്‍ജയിലേക്ക് ദോഹയില്‍നിന്ന് ദിനേനയുള്ള വിമാനസര്‍വിസുകള്‍ ജൂലൈ ഒന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വിസിനായി ഉപയോഗിക്കുന്നത്. ഫസ്റ്റ് ക്ലാസില്‍ 22 സീറ്റും ഇക്കണോമി ക്ലാസില്‍ 232 സീറ്റുകളുമാണ് ഉണ്ടാവുക. വിമാനം ദോഹയില്‍നിന്ന് ജൂൈല ഒന്നിന് ഉച്ചക്ക് 2.35നാണ് പുറെപ്പടുക. ഷാര്‍ജയില്‍ വൈകീട്ട് 4.45ന് എത്തും. ഷാര്‍ജയില്‍നിന്ന് 5.55ന് തിരിച്ചുപുറെപ്പട്ട് ഖത്തര്‍ സമയം 6.5ന് ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തും.

ജനുവരി അഞ്ചിന് സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധം നീക്കിയ ‘അല്‍ ഉല’ കരാര്‍ ഒപ്പുവെച്ചതോടെയാണ് യു.എ.ഇ വ്യോമപാത ഖത്തറിനായി തുറന്നത്. യു.എ.ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്ബതുമുതലാണ് തുറന്നത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയായിട്ടുണ്ട്.

യു.എ.ഇയിലേക്കുള്ള വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേസ് നേരത്തേതെന്ന പുനരാരംഭിച്ചിരുന്നു. ദിവസേന രണ്ടു വിമാനങ്ങളാണ് ദുബൈയിലേക്കു പറക്കുന്നത്. ജനുവരി 26 മുതല്‍ ദുബൈയില്‍നിന്ന് ദോഹയിലേക്കുള്ള സര്‍വിസുകള്‍ ൈഫ്ലദുബൈ പുനരാരംഭിച്ചിരുന്നു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യു.എ.ഇ സമയം രാവിലെ 8.45ന് വിമാനം പുറെപ്പട്ട് ഖത്തര്‍ സമയം രാവിലെ ഒമ്ബതിന് ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തും. നേരിട്ടുള്ള വിമാനത്തിെന്‍റ യാത്രാസമയം ഒരു മണിക്കൂറും 15 മിനിറ്റുമാണ്. മറ്റൊരു വിമാനം ദുബൈയില്‍നിന്ന് വൈകീട്ട് 7.45ന് പുറപ്പെടുകയാണ് ചെയ്യുന്നത്.

ജനുവരി 18ന് എയര്‍അറേബ്യ ഷാര്‍ജയില്‍നിന്ന് േദാഹയിലേക്കുള്ള സര്‍വിസ് തുടങ്ങിയിരുന്നു.ഖത്തറിെനതിരായ ഉപരോധത്തിനുശേഷം യു.എ.ഇയില്‍നിന്ന് ഖത്തറിലേക്കുള്ള നേരിട്ടുള്ള വിമാനമായിരുന്നു അത്. യു.എ.ഇയില്‍നിന്ന് ഖത്തറിലേക്കുള്ള വിമാനസര്‍വിസ് ആദ്യമായി പ്രഖ്യാപിച്ചത് എയര്‍അറേബ്യ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here