മാസ്ക് ധരിക്കാത്തവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് നിയമനടപടി സ്വീകരിച്ചത്. പകർച്ചവ്യാധി തടയുന്നതിനായുള്ള 1990ലെ 17ാം നമ്പർ നിയമം, മന്ത്രിസഭ തീരുമാനം എന്നിവ പ്രകാരമാണ് നടപടികൾ. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുന്നത്.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയും കാറുകളിൽ അനുവദിച്ച പരിധി ലംഘിച്ചതിന് ഏഴുപേരെയും അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്തതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് ഏഴുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വയം സുരക്ഷ ഉറപ്പുവരുത്താനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള എല്ല സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. രോഗികളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡിെൻറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്. പിന്നീടാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here