രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താനും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ഏറെ നേരം കെട്ടിപ്പിടിച്ച്‌ കരഞ്ഞതായി വ്യക്തമാക്കി സുരേഷ് റെയ്ന. റെയ്ന തന്നെയാണ് ഇക്കാര്യം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഐ.പി.എല്ലിനായി ചെന്നൈയിലെത്തുമ്പോൾ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മനസ്സിലാക്കിയിരുന്നുവെന്നും ഇതിനാല്‍ താനും വിരമിക്കാന്‍ തയാറെടുത്താണ് ചെന്നൈയിലെത്തിയതെന്നും റെയ്ന പറഞ്ഞു. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ധോണിയും റെയ്നയും ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഐ.പി.എല്‍ മത്സരത്തില്‍ പങ്കെടുക്കുവാനായി യു.എ.ഇയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഇരുവരും. ഇതിന് മുന്നോടിയായി ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ പരിശീലക ക്യാമ്ബിലാണ് ധോണിയും റെയ്നയും ഇപ്പോള്‍.

“ചെന്നൈയിലെത്തുമ്പോൾ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് വിരമിക്കാന്‍ തയാറെടുത്തുതന്നെയാണ് ഞാനും ചെന്നൈയിലെത്തിയത്. ഞാനും പിയൂഷ് ചാവ്‌ലയും ദീപക് ചാഹറും കരണ്‍ ശര്‍മയും ചാര്‍ട്ടേഡ് വിമാനത്തില്‍ 14-ാം തീയതിയാണ് റാ‍ഞ്ചിയിലെത്തിയത്. അവിടെ നിന്ന് ധോണിയെയും മോനു സിംഗിനെയും കൂട്ടിയാണ് ചെന്നൈയിലേക്ക് വന്നത്” റെയ്ന പറഞ്ഞു.

“വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഞങ്ങള്‍ ഏറെനേരെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. ഞാനും ധോണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഞങ്ങളുടെ കരിയറിനെക്കുറിച്ചും ഞങ്ങള്‍ കുറേനേരം വട്ടംകൂടിയിരുന്ന് സംസാരിച്ചു. കരിയറിലെ രസകരമായ നിമിഷങ്ങള്‍ ഞങ്ങള്‍ ഓര്‍ത്തെടുത്തു പരസ്പരം പങ്കുവച്ചു. എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ കളമൊഴിഞ്ഞേ തീരൂ. ദീര്‍ഘനേരത്തെ സംഭാഷണത്തിനുശേഷം രാത്രി വൈകുവോളം ഞങ്ങള്‍ പാര്‍ട്ടി നടത്തി ആഘോഷിക്കുകയും ചെയ്തു” റെയ്ന പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റ് വിട്ടു.ഇനി പൂര്‍ണ ശ്രദ്ധ ഐ.പി.എല്ലിലായിരിക്കുമെന്നും റെയ്ന പറഞ്ഞു.ഈ വര്‍ഷത്തെ ഐ.പി.എല്‍ കരിയറില്‍ നിര്‍ണായകമാകുമെന്നും വ്യക്തമാക്കിയ റെയ്ന, രണ്ട് ഐ.പി.എല്‍ സീസണില്‍ കൂടി ടീമില്‍ തുടരാനാകുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here