സൗദിയില്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി.കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് കഴിഞ്ഞ ഒന്നര മാസത്തിനിടെ രാജ്യത്ത് 1754 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

വിദേശങ്ങളില്‍ നിന്നെത്തി ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരും പിടിയിലായവരില്‍ ഉള്‍പ്പെടും. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. 474 പേര്‍ക്കെതിരെയാണ് ഇവിടെ നടപടി കൈകൊണ്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ 453ഉം, മക്കയില്‍ 372ഉം, മദീനയില്‍ 89ഉം, ജിസാനില്‍ 86ഉം പേര്‍ പിടിയിലായി. ഇവിരെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here