ബ്രിട്ടനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്തുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്.  ഇനിയുള്ള ദിവസങ്ങള്‍ വളരെ ഗൗരവമായി കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ ഒരു പക്ഷേ കൈവിട്ടു പോകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

മേയ് 22നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശവും രാജ്യത്തെ ആരോഗ്യരംഗത്തെ പ്രമുഖര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുപ്രകാരം നിലവില്‍ 350,100 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 41,554 പേര്‍ രോഗബാധയേറ്റ് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here