നവംബര്‍ മൂന്നിനു നടക്കാൻ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ ഡെമൊക്രറ്റുകളുടെ സ്ഥാനാര്‍ഥി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയെന്ന് ഉറപ്പിച്ചു. ഡെമൊക്രറ്റ് നോമിനിയാവാന്‍ ആവശ്യമായ 1991 പ്രതിനിധികളെ ഏഴു സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയയിലെയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ബൈഡനു കിട്ടിക്കഴിഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും മെയില്‍ ബാലറ്റുകള്‍ ഏറെ ഉണ്ടായതിനാല്‍ മൂന്നു ദിവസം കൊണ്ടാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here