മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റിനും വന്‍തുക പിഴക്കും സാധ്യത ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി ട്വിറ്റര്‍. പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ് വിലക്കാന്‍ നിര്‍ദേശിച്ച അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കിതുടങ്ങി. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടികയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിെന്‍റ ഭാഗമായതിനാല്‍ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റര്‍ നല്‍കിയ മറുപടി.

‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗില്‍ ദിവസങ്ങളായി ട്വിറ്ററില്‍ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതല്‍ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പില്‍ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്.

ആദ്യമായി ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാന്‍ഡ്ലുകളില്‍ 126 എണ്ണം ഇതുവരെ േബ്ലാക്ക് ചെയ്തിട്ടുണ്ട്. ഖലിസ്താനി, പാക് ശക്തികളുമായി ബന്ധമെന്ന് സര്‍ക്കാര്‍ ആരോപിച്ച 1,178 ഹാന്‍ഡ്ലുകളില്‍ 583 എണ്ണത്തിനും വിലക്കുവീണു.

കര്‍ഷക സമരം സജീവമായതോടെ ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാറിെന്‍റ കണ്ണിലെ കരടാണ്. അമേരിക്കന്‍ പോപ് സംഗീതജ്ഞ രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്‍് കമല ഹാരിസിെന്‍റ ഉറ്റ ബന്ധു മീന ഹാരിസ് തുടങ്ങിയവര്‍ ട്വിറ്ററില്‍ സമരത്തെ അനുകൂലിച്ച രംഗത്തെത്തിയതിനെതിരെ സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here