അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബില്‍നിന്ന് ചൊവ്വയുടെ ആദ്യ ചിത്രം എത്തി. ചൊവ്വയുടെ 25,000 കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രമാണ് എമിറേറ്റ്സ് മാര്‍സ് മിഷന്‍ പുറത്തുവിട്ടത്. യു.എ.ഇയുടെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. പുതിയ കണ്ടെത്തലുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

ഇ.എക്സ്.ഐ ഡിജിറ്റല്‍ എക്സ്െപ്ലാറേഷന്‍ കാമറയിലാണ് ചിത്രം പകര്‍ത്തിയത്. ഹോപ്പിെന്‍റ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങളില്‍ ഒന്നാണ് ഈ കാമറ. ചൊവ്വയുടെ ഉത്തരധ്രുവം ചിത്രത്തിെന്‍റ മുകളില്‍ ഇടതുവശത്തായാണ് കാണുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതവും ചിത്രത്തില്‍ കാണാം. ലോകത്താകമാനമുള്ള 200ഓളം സ്പേസ് സെന്‍ററുകള്‍ക്ക് ചിത്രം കൈമാറും. കാലാവസ്ഥ വ്യതിയാനത്തിെന്‍റ കാരണങ്ങളാവും ഹോപ് ആദ്യം അന്വേഷിക്കുക. ആഗോള കാലാവസ്ഥ ഭൂപടം മനസ്സിലാക്കുക, ഹൈഡ്രജന്‍, ഒാക്സിജന്‍ എന്നിവ നഷ്ടപ്പെടുന്നതിെന്‍റ കാരണം അന്വേഷിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. 2117ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കാനുള്ള പദ്ധതിയുമുണ്ട് യു.എ.ഇക്ക്.

നേരേത്തയും ഹോപ് ചൊവ്വയുടെ ചിത്രങ്ങള്‍ അയച്ചിരുന്നു. ജൂലൈയില്‍ യാത്ര തുടങ്ങി രണ്ടാം ദിവസംതന്നെ ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെനിന്ന് ചിത്രം അയച്ചു. എന്നാല്‍, ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ശേഷമുള്ള ആദ്യ ചിത്രമാണിത്. ചൊവ്വാഴ്ചയാണ് യു.എ.ഇയുടെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. ഒരാഴ്ചക്കുള്ളില്‍ ചിത്രങ്ങള്‍ അയക്കുമെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞിരുന്നത്.

അഞ്ചാം ദിവസംതന്നെ ചിത്രങ്ങള്‍ അയച്ച്‌ ഹോപ് വരവ് അറിയിച്ചിരിക്കുകയാണ്. ഹോപ്പിന് പിന്നാലെ ചൈനയുടെ ബഹിരാകാശ വാഹനം ‘ടിയാന്‍വെന്‍’ തൊട്ടടുത്ത ദിവസംതന്നെ എത്തിയിരുന്നു. അമേരിക്കയുടെ ‘പെര്‍സര്‍വന്‍സ്’ 18ന് ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here