2036 വരെ റഷ്യന്‍ പ്രസിഡന്റായി വ്ളാഡിമര്‍ പുടിന് തുടരുന്നതിനു വ്യവസ്ഥയുള്ള ഭരണഘടനാ ഭേദഗതിയിന്മേലുള്ള ജനകീയ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. കോവിഡ്-19 നെത്തുടര്‍ന്ന് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പാണു നടത്തിയത്. 67 വയസ്സുള്ള പുടിൻ കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.55 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ത്തപ്പോള്‍ 77 ശതമാനം ആളുകള്‍ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Home Around Globe 2036 വരെ റഷ്യന്‍ പ്രസിഡന്റായി വ്ളാഡിമര്‍ പുടിന് തുടരും