വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്ബോള്‍ 124/8 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 460 റണ്‍സിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റ് ചെയ്യാനെിറങ്ങിയ വിന്‍ഡീസ് പരിതാപകരമായ നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഫോളോ ഓണ്‍ ഭീഷണിയിലുള്ള ടീം ന്യൂസിലാണ്ട് സ്കോറിനെക്കആള്‍ 336 റണ്‍സ് പിന്നിലായാണ് നിലകൊള്ളുന്നത്.

69 റണ്‍സ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വു‍ഡ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. കൈല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റും ടിം സൗത്തി മൂന്ന് വിക്കറ്റും വീഴ്ത്തി.

നേരത്തെ ഹെന്‍റി നിക്കോള്‍സ്(174), നീല്‍ വാഗ്നര്‍(66*) എന്നിവരാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചത്. ജാമിസണ്‍(20), ലാഥം(27), വില്‍ യംഗ്(43), ഡാരില്‍ മിച്ചല്‍(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വെസ്റ്റിന്‍ഡീസിന് വേണ്ടി ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ് എന്നിവര്‍ മൂന്നും ചെമര്‍ ഹോള്‍ഡര്‍, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here