10 വര്‍ഷ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. മൂന്നുതരം തൊഴില്‍ പെര്‍മിറ്റുകളാണ് അനുവദിക്കുന്നത്. ഒന്ന്, ഗോള്‍ഡന്‍ വിസ ലഭിക്കുേമ്ബാള്‍ തൊഴില്‍രഹിതനായ ആള്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി.

രണ്ട്, നിലവില്‍ ജോലിയുണ്ടായിരിക്കെ മറ്റൊരു തൊഴിലിലേക്ക് മാറുന്നതിനുള്ള അനുമതി. മൂന്ന്, ഗോള്‍ഡന്‍ വിസയുള്ളയാളുടെ വര്‍ക് പെര്‍മിറ്റും കരാറും തൊഴിലുടമകള്‍ക്ക് പുതുക്കുന്നതിന്. ഗോള്‍ഡന്‍ വിസക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നിയമം തന്നെ ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നയാളും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാറും പെര്‍മിറ്റും യു.എ.ഇ നിയമനുസരിച്ച്‌ നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തിന് മികച്ച സംഭാവന നല്‍കാന്‍ സാധിക്കുന്നവര്‍ക്കും ഉയര്‍ന്ന കഴിവുള്ള അല്ലെങ്കില്‍, സാമ്ബത്തിക വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന പ്രധാന വ്യവസായങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കുമാണ് സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here