അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതര്‍. അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. നടപടികള്‍ അനിശ്ചിതമായി നീട്ടാനാണ് തീരുമാനമെന്ന് കമ്ബനി അറിയിച്ചു.

‘രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ല. രാഷ്ട്രീയമായ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ല. തങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ മാത്രമേ തീരുമാനമെടുക്കൂ’ യൂട്യൂബ് വക്താവ് പറഞ്ഞു. രാജ്യതലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇടപെട്ടവരെയും പ്രോത്സാഹിപ്പിച്ചവരെയും ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും അവരുടെ അക്കൊണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ട്രം‌പിന്റെ ചാനലില്‍ പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താ‍നോ സാധിക്കില്ല. ഏഴ് ദിവസത്തേയ്ക്കാണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here