പാരീസ്: കോവിഡ് വ്യാപനം രൂക്ഷമായ യൂറോപ്പില്‍ മരണം 25,000 കടന്നു. നാലു ലക്ഷത്തോളം പേര്‍ക്കാണു യൂറോപ്പില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ മരണം 10,779 ആയി. രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ 7340 പേര് മരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 812 പേരാണു മരിച്ചത്. വ്യാഴാഴ്ചയ്ക്കുശേഷം സ്പെയിനില്‍ മരണസംഖ്യയില്‍ ആദ്യമായാണു കുറവുണ്ടായത്. ഞായറാഴ്ച 838 പേരാണു മരിച്ചത്. 85,195 പേര്‍ക്കാണ് രാജ്യത്തു രോഗം ബാധിച്ചത്. ഫ്രാന്‍സില്‍ 2606 പേരാണു മരിച്ചത്.