ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയേയും വിടാതെ പിന്തുടരുന്ന സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം രോഗ ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റും.
ഈ ആവശ്യത്തിനായി സ്റ്റേഡിയം സര്‍ക്കാരിന് കൈമാറുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ സ്റ്റേഡിയം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ മജിസ്ട്രേറ്റ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സൗകര്യങ്ങള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കായിക, മന്ത്രാലയവും അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റേഡിയം വിട്ടു നല്കുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here