സൗദിയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച അഞ്ച് വിദേശികൾ കൂടി മരിച്ചു.50നും 76നും ഇടയിൽ പ്രായമുള്ള അഞ്ചുപേരും മക്കയിലാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 114 ആയി ഉയർന്നു. പുതുതായി 1141 പേരിൽ രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ശക്തമാക്കിയ ഫീൽഡ് സർവേ ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണെന്നും പുതിയ രോഗികളിൽ ഭൂരിപക്ഷവും ഇതിലൂടെ കണ്ടുപിടിക്കുമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12772 ആയി. ഇവരിൽ 1812 പേർ സുഖം പ്രാപിച്ചു. ബുധനാഴ്ച 172 പേർ രോഗമുക്തി നേടി. 10,846 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.