കൊറോണ വൈറസ് ലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ഡോണിംഗ് സ്ട്രീറ്റ് അറിയിച്ചു.
“ഇന്ന് ഉച്ചകഴിഞ്ഞ്, പ്രധാനമന്ത്രിയുടെ നില വഷളായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞാറാഴ്ചയാണ് രോഗ ലക്ഷണങ്ങളുമായി ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. “ഞായറാഴ്ച വൈകുന്നേരം മുതൽ പ്രധാനമന്ത്രി ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സംരക്ഷണയിലാണ്. ജോൺസൺ ഇതിലും ശക്തമായി പുറത്തുവരുമെന്ന് അദ്ദേഹത്തിന്റെ ചാൻസലർ റിഷി സുനക് മാധ്യമങ്ങളോട് പറഞ്ഞു.