കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിയ റൂട്ടുകൾ പുനഃസ്ഥാപിച്ചും ഓരോ ബസിലും യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചും സർവിസുകളുടെ സമയം പൂർവസ്ഥിതിയിലാക്കിയും പുതിയ ബസുകൾ നിരത്തിലിറക്കിയും അൽഐനിലെ പൊതുഗതാഗത വകുപ്പ്. നഗരത്തിലോടുന്ന ബസുകളിൽ യാത്രചെയ്യാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ഓരോ സീറ്റിലും ഒരാൾ എന്ന നിലയിൽ 19 പേർക്ക് ഇരുന്നും 18 ആളുകൾക്ക് നിന്നും യാത്ര ചെയ്യാം. മിനി ബസുകളിൽ 10 യാത്രക്കാർക്ക് ഇരുന്നും ആറുപേർക്ക് നിന്നും യാത്ര ചെയ്യാം. നഗരത്തിന് പുറത്തുള്ള ദൂരസ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഓരോ സീറ്റിലും ഒരാൾ എന്ന നിലയിൽ 24 പേർക്ക് ഇരുന്ന് മാത്രം യാത്ര ചെയ്യാം.

ഈ റൂട്ടുകളിൽ നേരത്തേ ഓടിയിരുന്ന ബസുകൾക്ക് പകരം പുതിയ വോൾവോ ബസുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഇരിക്കാൻ അനുവാദമുള്ള സീറ്റുകൾ ഓരോ ബസുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനംമൂലം നിർത്തിവെച്ചിരുന്ന ശരിക്കാത്ത് പോലുള്ള ചില ഏരിയകളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുമുണ്ട്. രാത്രിയിൽ ഓരോ ബസ് സർവീസുകളും അവസാനിപ്പിക്കുന്ന സമയവും പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.

അൽഐനിലെ മുഴുവൻ ബസുകളിലും സൗജന്യ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തി. 50 എം.ബിയാണ് സൗജന്യമായി ഉപയോഗിക്കാൻ കഴിയുക. കൂടാതെ ആവശ്യമുള്ളവർക്ക് അഞ്ചു ദിർഹമിന് ഒരു ദിവസത്തേക്ക് പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. മൊബൈൽ കണക്ഷനിൽ നിന്നാണ് ഈ തുക ഈടാക്കുക. അൽഐനിൽ നിന്ന് അബുദാബിയിലേക്കും ദുബൈ, ഷാർജ എമിറേറ്റുകളിലേക്കുമുള്ള ബസ് സർവീസുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here