സന്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം പൂര്‍ണ്ണമായും അടച്ചു. കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ അടയ്ക്കാനും ഇവിടങ്ങളില്‍ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ ഒരു വ്യാപാര സ്ഥാപനവും തുറക്കരുതെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ദേശീയപാത ഒഴികെയുള്ള മുഴുവന്‍ റോഡുകളും അടച്ചു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതകളില്‍ പൊലീസ് പരിശോധനയും പുനരാരംഭിച്ചിട്ടുണ്ട്. പതിനാലുകാരന് സമ്ബര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍, പരീക്ഷ, പരീക്ഷാ മൂല്യനിര്‍ണ്ണയം എന്നിവയെ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.