കോവിഡ് വീണ്ടും വ്യാപിച്ചതോടെ ദുബായിൽ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാന് വരെ ദീര്‍ഘിപ്പിക്കാന്‍ ദുരന്തനിവാരണ സമിതി തീരുമാനിച്ചു. ഏപ്രില്‍ രണ്ടാം വാരത്തിലാണ് റമദാന് തുടങ്ങുന്നത്. അത് വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഫലപ്രദമാെണന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന് വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിെന്റ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്തനിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുൻപ് അടക്കണം. മദ്യശാലകളും പബ്ബുകളും തുറക്കരുത്. തിയറ്ററുകള്‍, കായികകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രേവശിപ്പിക്കൂ. മാളുകളിലും സ്വകാര്യ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും 70 ശതമാനം പേര്‍ക്ക് മാത്രമെ പ്രവേശനമുണ്ടാകൂ.