കോവിഡ് മരണം ലോകത്തിൽ രണ്ടു ലക്ഷത്തി ഇരുപത്തെട്ടായിരം കടന്നു. അതിനിടെ മരണ നിരക്കില്‍ ബ്രിട്ടനാണ് നിലവില്‍ ലോകത്ത് മുന്നിലുള്ളത്. നിലവില്‍ 165,221 രോഗികളില്‍ 26,097 ആണ് യു,കെയിലെ മരണസംഖ്യ. അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുള്ളതും യു.കെയിലാണ്.
16തമാനമാണ് യു.കെയിലെ മരണനിരക്ക്. 100 കോവിഡ് രോഗികളില്‍ 16 പേര്‍ മരിക്കുന്നു എന്നര്‍ഥം. അമേരിക്കയില്‍ ഇത് 6ഉം ഇറ്റലിയില്‍ 14 ഉമാണ്. കഴിഞ്ഞ ദിവസം നാലായിരത്തിലധികം മരണമാണ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെ മരണം മാത്രമാണ് യു.കെ പുറത്തുവിട്ടിരുന്നുള്ളൂ. ഇന്നലെ ആശുപത്രിക്ക് പുറത്ത് നഴ്സിങ് ഹോമുകളിലും വീടുകളിലും ഉണ്ടായ കോവിഡ് മരണങ്ങള്‍ കൂടി പുറത്തുവിട്ടതോടെയാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്.