പുതിയ അധ്യയന വർഷത്തിൽ ദുബായ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും എന്നറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യ സുരക്ഷാ നടപടികളും മുൻഗണന നൽകിക്കൊണ്ടായിരിക്കും പ്രവർത്തനം തുടങ്ങുക. സ്കൂളുകൾ വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ചുള്ള ഓൺലൈൻ സെഷനിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രിൻസിപ്പൽമാരും സ്‌കൂൾ നേതാക്കളും പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം ആണ് സെഷന് ആതിഥേയത്വം വഹിച്ചത്. അടുത്ത വർഷത്തേക്ക് സ്കൂൾ ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അറിയിച്ചു.
സ്കൂളിലേക്ക് മടങ്ങാനുള്ള ചിന്തയിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവേശവും ഉത്കണ്ഠയും അനുഭവപ്പെടുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ സമ്പൂർണ്ണ മുൻഗണന സ്കൂളിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ്. മടങ്ങിയെത്തുമ്പോൾ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ചതും ആസ്വാദ്യകരവുമായ പഠന അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ എല്ലാ സ്കൂളുകൾക്കും തുല്യമായി ബാധകമാക്കുമെന്നും വ്യക്തിഗത സ്കൂളുകൾക്ക് അവരുടെ സ്വന്തം നിർദ്ദിഷ്ട കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അധ്യാപന-പഠന മാതൃകകൾ തുടരാമെന്നും കെഎച്ച്‌ഡിഎ സെഷനിൽ ഡോ. അൽ കരം പറഞ്ഞു.16 പാഠ്യപദ്ധതികളിലായി 209 സ്വകാര്യ സ്കൂളുകളാണ് ഏകദേശം 300,000 വിദ്യാർത്ഥികൾക്കായി ദുബായിൽ ഉള്ളത്.