യൂറോപ്പ ലീഗ് കിരീടത്തിന്റെ കലാശ പോരാട്ടത്തിൽ സെവിയ്യക്കെതിരെ ഇന്റര്‍മിലാന് തോല്‍വി. ഇരുടീമും രണ്ട് ഗോളടിച്ച് നില്‍ക്കെ 74ാം മിനിറ്റില്‍ ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോളിലാണ് സെവിയ്യ കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെവിയ ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ് കൊണ്ടെയുടെ ഇന്ററിനെ തറപറ്റിച്ചത്. ഇതോടെ റയലില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം സെവിയ്യ പരിശീലകനായ ലോപെടൂയിക്ക് ആദ്യ സീസണില്‍ തന്നെ യൂറോപ്യന്‍ കിരീടം സ്വന്തമാക്കാനായതിനു പുറമെ സ്പാനിഷ് ക്ലബിന് വേണ്ടി അവസാന മത്സരം കളിച്ച അര്‍ജന്റീനിയന്‍ താരം എവര്‍ ബനേഗക്ക് കിരീടത്തോടെ യാത്രയയപ്പും ലഭിച്ചു.ഇത് ആറാം തവണയാണ് സെവിയ യൂറോപ്പ് കപ്പ് നേടുന്നത്.