കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വിസ് രണ്ടാഴ്ചക്കകം പ്രവര്‍ത്തന സജ്ജമാകുമെന്ന്  റിപ്പോര്‍ട്ട്. പൂര്‍ണതോതില്‍ പ്രവര്‍ത്തനം അനുവദിച്ചേക്കുമെന്നും   കുവൈത്ത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം ചേരുന്ന കോവിഡ് എമര്‍ജന്‍സി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് നിര്‍ണായകമാകും.

അതെ സമയം നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ വിവരം .പ്രതിദിന പരമാവധി യാത്രക്കാരുടെ എണ്ണം 10000ത്തില്‍ പരിമിതപ്പെടുത്തിയതിനാല്‍ ഇപ്പോള്‍ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത് . ഇന്ത്യയില്‍നിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതി കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും പങ്കിടും.50 ശതമാനം സീറ്റുകള്‍ ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കാണ്. സമയത്ത് ടിക്കറ്റ് ലഭിക്കുന്നില്ല. അവധിയെടുത്ത് നാട്ടില്‍ പോകാത്ത പ്രവാസികള്‍ നിരവധിയാണ്. യാത്രാസൗകര്യങ്ങളിലെ അനിശ്ചിതത്വമാണ് ഇവര്‍ക്ക് വെല്ലുവിളിയാകുന്നത്. അതെ സമയം രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാല്‍ രണ്ടാഴ്ചക്കുശേഷം നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here