ഗോവയില്‍ നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്കു മാറ്റി. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വിര്‍ച്വല്‍ ഹൈബ്രിഡ് ആയാണ് ഇക്കുറി മേള സംഘടിപ്പിക്കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു.

നവംബര്‍ 20 മുതല്‍ 28 വരെയാണ് അന്‍പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേള നിശ്ചയിച്ചിരുന്നത്. ഇത് ജനുവരി 16 മുതല്‍ 24 വരെയായി പുനര്‍ നിശ്ചയിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മേള മാറ്റാന്‍ തീരുമാനിച്ചത് എന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു. വിര്‍ച്വല്‍ ആയും ഫിസിക്കല്‍ ആയും ഹൈബ്രിഡ് ഫോര്‍മാറ്റില്‍ ആയിരിക്കും മേള സംഘടിപ്പിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here