ഇന്ത്യന്‍ ഹൈക്കമാന്‍ഡിലെ രണ്ട് ജിവനക്കാരെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നതിനെ തുടര്‍ന്നുള്ള നിലപാട് വ്യക്തമാക്കി ഇന്ത്യ. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരനെ തിരിച്ചയക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഒപ്പം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരെ ഇന്ത്യയും പിന്‍വലിക്കും.
ഏഴ് ദിവസത്തിനകം ജീവനക്കാരെ പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഉദ്യാഗസ്ഥരെ പത്ത് മണിക്കൂറിലധികം കസ്റ്റഡിയില്‍ വെക്കുകയും ഇന്ത്യന്‍ ഹൈക്കമാന്റും വിദേശ കാര്യ മന്ത്രാലയവും ശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോൾ മാത്രമാണ് ഇവരെ പാക് ഏജന്‍സികള്‍ വിട്ടയച്ചതെന്നും ഇന്ത്യ പ്രതികരിച്ചു.