119 റണ്‍സും എട്ടുവിക്കറ്റുമായി തന്‍റെ സ്വന്തം ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ അശ്വമേധത്തിന് മറുപടിയില്ലാതെ ഇംഗ്ലീഷുകാര്‍ നാണം കെട്ടു. ആദ്യ ടെസ്റ്റിലെ പരാജയത്തിന് പലിശ സഹിതം കണക്കുവീട്ടിയ ഇന്ത്യ 317 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത്. നാലാം ദിനം പൊരുതാന്‍പോലുമാകാതെയാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഉയര്‍ത്തിയ റണ്‍ ഹിമാലയം നാലാംദിനം കയറാനൊരുങ്ങിയ ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അഴിഞ്ഞാടുകയായിരുന്നു. നാലാംദിനം തന്‍റെ ആദ്യപന്തില്‍ തന്നെഡൊമിനിക് ലോറന്‍സിനെ പുറത്താക്കി ആര്‍.അശ്വിനാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തൊട്ടുപിന്നാലെ ബെന്‍സ്റ്റോക്സ് (8), ഒലി പോപ്പ് (12), ബെന്‍ ഫോക്സ് (2), ഒലിസ്റ്റോണ്‍ (0) തുടങ്ങിയവരും നിരയായി കൂടാരം കയറി. ഒരറ്റത്ത് പിടിച്ചുനിന്ന ജോറൂട്ട് (33), വാലറ്റത്ത് അടിച്ചുതകര്‍ത്ത മുഈന്‍ അലി (18 പന്തില്‍ 43) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും താളം കണ്ടെത്തിയത്.

അരേങ്ങറ്റ ടെസ്റ്റിനിറങ്ങിയ അക്സര്‍ പേട്ടല്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടുംവിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാമിന്നിങ്സില്‍ ഇന്ത്യക്കായി മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ജയത്തോടെ നാലുമത്സരങ്ങളങ്ങിയ പരമ്ബരയില്‍ ഇരുടീമുകള്‍ ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പേട്ടല്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here