കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,28,000 കൊവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പരിശോധനയാണ് ഇത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനായതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈ 26 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്, 5,15,000 ആയിരുന്നു അന്നത്തെ ടെസ്റ്റ്. പ്രതിദിനം 10 ലക്ഷം സാംപിള്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഉടന്‍ സജ്ജീകരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here