തിരുവനന്തപുരം:യാത്രാ നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങി വരണം എന്നല്ല സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിസ കാലാവധി കഴിഞ്ഞാവര്‍, ഗര്‍ഭിണികള്‍, ക്യാമ്പുകളിലും മറ്റും താമസസൗകര്യം ഇല്ലാത്തവര്‍, ചികിത്സ തേടി വരാനുള്ളവര്‍ എന്നിവര്‍ക്കെല്ലാമാണ് മുന്‍ഗണന നല്‍കുന്നത്. കൊവിഡ് പരിശോധന നടത്തി മാത്രമേ ആളുകളെ തിരികെ എത്തിക്കൂ

ഈ ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകും. എന്നാല്‍ അത് പ്രായോഗികമായ കാര്യമല്ല. കൃത്യമായ മാനദണ്ഡങ്ങളും കര്‍ശനമായ നിരീക്ഷണവുമുണ്ടാകും. എട്ടായിരം മുതല്‍ 15,000 പ്രവാസികള്‍ വിവിധ ജില്ലകളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ പാലിക്കുന്നത്. എല്ലാ സൗകര്യവും നല്‍കിയാണ് അവരെ ചികിത്സിക്കുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ബോധവത്കരണവും നിര്‍ദേശവും താഴെത്തട്ടില്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here