ന്യൂയോർക്ക് : 37000ത്തോളം അമേരിക്കക്കാരുടെ ജീവനെടുത്ത കോവിഡ് 19 വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ‘പുറത്തുചാടിയതാണോ’എന്നതിനെ കുറിച്ച് അമേരിക്ക അന്വേഷിക്കുകയാണെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങൾ അതിനെ കുറിച്ച് അന്വേഷണത്തിലാണ്. ഈ ആരോപണം അർഥവത്താണെന്ന് തോന്നുന്നു – വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഒരു പ്രത്യേകതരം വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു വവ്വാല്‍ ആ പ്രദേശത്തില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ. മാത്രമല്ല അങ്ങനെയൊരു വവ്വാലിനെ ആ പ്രദേശത്തുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടില്ല. 40 മൈല്‍ അകലെയാണ് അതുണ്ടായിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്തായാലും പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഇൻറലിജൻസ് വിഭാഗം ചൈനയിലെ വിവാദ ലാബിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.