best malayalam news portal in dubai

കോവിഡ്-19 രോഗലക്ഷണങ്ങളുമായി ഒരാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതിനെത്തുടര്‍ന്ന് ഉത്തര കൊറിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലേക്ക് പോയ വ്യക്തി രോഗലക്ഷണങ്ങളും ആയാണ് അതിര്‍ത്തി പ്രദേശമായ കേസോങിലേക്ക് ജൂലൈ 19ന് മടങ്ങിയെത്തിയത്. ഇതോടെ പ്രദേശം മുഴുവന്‍ അടച്ചിട്ടതിനൊപ്പം രോഗ വ്യാപനം തടയാന്‍ അടിയന്തരാവസ്ഥക്കും നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.സ്ഥിതിഗതികള്‍ വിലയിരുത്തി  രാജ്യത്ത് കടുത്ത ജാഗ്രത സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചു. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here