ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിച്ച്‌ കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പതിന് ഒന്‍പത് മിനിറ്റ് എല്ലാവരും മാറ്റിവയ്ക്കണം. ഈ സമയം വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്‍റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ ടോര്‍ച്ചോ തെളിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.

അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് വിളക്കുകള്‍ തെളിച്ച്‌ ആരും വീടിന് പുറത്തിറങ്ങരുതെന്ന് മോദി നിര്‍ദേശിച്ചത്. ലോക്ക്ഡൗണില്‍ ആരും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്‍പത് ദിവസമായി. ലോക്ക്ഡൗണിനോട് ജനം സഹകരിച്ചുവെന്നും മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

രാജ്യത്തിന്‍റെ ഐക്യം ലോക്ക്ഡൗണിലൂടെ പ്രകടമായി. ഭരണസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യയുടെ ഈ നടപടി പല രാജ്യങ്ങളും മാതൃകയാക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here