യുഎഇയിലെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും കോവിഡ് -19 രോഗികൾ ഗണ്യമായി കുറഞ്ഞു വരുന്നതിനാൽ ആശുപത്രികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 2020 ജൂൺ അവസാനത്തോടെ തങ്ങളുടെ ആശുപത്രി ശൃംഖലകളിൽ നിന്നും അവസാന കോവിഡ് രോഗിയും ആരോഗ്യ നില കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്കായി പ്രത്യേകം വിഭാഗങ്ങൾ സൃഷ്ടിച്ചതിനാൽ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ പ്രവേശിപ്പിക്കാൻ തുടങ്ങിയതിനാൽ ഔട്ട്‌പേഷ്യന്റുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച രോഗികളെ താൽക്കാലിക ഹോട്ടൽ സൗകര്യങ്ങളിൽ നിന്നും അൽ വാർസൻ ഹോസ്പിറ്റാലിറ്റി സെന്റർ, ഫീൽഡ് ഹോസ്പിറ്റലുകൾ എന്നിവ പോലുള്ള ഡിഎച്ച്എ നിർബന്ധിത ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ദുബായ് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുമുണ്ട്.
യുഎഇയിലെ മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകളും മറ്റ് നടപടി ക്രമങ്ങളും വീണ്ടും സജീവമാണ്. എമിറേറ്റിലെ നിരവധി ആശുപത്രികളിൽ കോവിഡ് -19 കേസുകളൊന്നുമില്ലെന്ന് ദുബൈയിലെ കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മേധാവി അമീർ അഹ്മദ് ഷെരീഫ് പറഞ്ഞു. എമിറേറ്റിലെ മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളും ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ പുനരാരംഭിച്ചുവെന്നും കോവിഡ് -19 കേസുകൾ കാരണം അവയുടെ ശേഷി സമ്മർദ്ദത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.