ജര്‍മ്മനിയിലെ മികച്ച താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി തിരഞ്ഞെടുക്കപ്പെട്ടു. ചാമ്ബ്യന്‍സ് ലീഗും സ്വന്തമാക്കി ട്രെബിള്‍ നേടിയതിന് പിന്നാലെയാണ് ഈ നേട്ടം ലെവന്‍ഡോസ്കിയെ തേടി വന്നത്. ബയേണിലെ സഹതാരങ്ങളായ തോമസ് മുള്ളറേയും ജോഷ്വാ കിമ്മിഷിനേയും പിന്നിലാക്കിയാണ് ലെവന്‍ഡോസ്കി ഈ നേട്ടം ആദ്യമായി സ്വന്തമാക്കുന്നത്. ജര്‍മ്മന്‍ സ്പോര്‍ട്സ് മാധ്യമമായ കിക്കറാണ് ഈ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

എട്ട് തവണ മികച്ച പോളിഷ് ഫുട്ബോളറായ‌ ലെവന്‍ഡോസ്കിയെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്ന സീസണാണ്. ഈ സീസണില്‍ ലെവന്‍ഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 47 മത്സരങ്ങളില്‍ നിന്നാണ് ഈ 55 ഗോളുകള്‍ പിറന്നത്. കളിച്ച മൂന്ന് ടൂര്‍ണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയില്‍ 34 ഗോളുമായി ടോപ്പ് സ്കോറര്‍, ജര്‍മ്മന്‍ കപ്പില്‍6 ഗോളുമായി ടോപ്പ് സ്കോറര്‍, ഒപ്പം ചാമ്ബ്യന്‍സ് ലീഗില്‍ 15 ഗോളുകളുമായും ടോപ്പ് സ്കോററായി മാറി ലെവന്‍ഡോസ്കി.

LEAVE A REPLY

Please enter your comment!
Please enter your name here