എമിറേറ്റിലെ വിവിധ ജയിലുകളിൽ ശിക്ഷാവിധി കാലയളവിൽ നല്ല പെരുമാറ്റം പ്രകടിപ്പിച്ച 62 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരി യുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുയിമി ഉത്തരവിട്ടു. ബലിപെരുന്നാൾ പ്രമാണിച്ച് തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമുള്ള അവസരം നൽകാനുള്ള അജ്മാൻ ഭരണാധികാരിയുടെ ശ്രമമാണ് മാപ്പ്. ഷെയ്ഖ് ഹുമൈദ് തടവുകാർക്ക് ആശംസകളും നേർന്നു. ആരോഗ്യപരമായും ക്രിയാത്മകമായും സമൂഹത്തിലേക്ക് തിരികെ സമന്വയിക്കാൻ അവർ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. അർഹരായ തടവുകാരെ മോചിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.