രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചിലപ്പോഴത് വേദനാജനകമായേക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. അൽഅറബിയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ്രാജ്യം ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം മനസ്സ് തുറന്നത്. ബജറ്റ് ചെലവുകൾ കുത്തനെ കുറക്കേണ്ടിവരും. നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികൾ സംരക്ഷിക്കുക എന്നതായിരുന്നു. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിെൻറ ഭാഗവും അടിസ്ഥാന സേവനങ്ങളുടെ തുടർച്ചയുമാണിത്. കോവിഡ് കാരണം വരുമാനത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ കടുത്ത നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ചിലപ്പോൾ അത് വേദനാജനമാകും. പ്രതിസന്ധിയെ നേരിടാൻ എല്ലാ ഓപ്ഷനാറുകളും തുറന്നിരിക്കുന്നു. ചില പദ്ധതികൾ നീട്ടിവെക്കുക, യാത്രാചെലവുകൾ, അസൈൻമെൻറുകൾ കുറക്കുക തുടങ്ങിയവ ചെലവ് ചുരുക്കൽ നടപടികളിലുൾപ്പെടും. ചെലവുകൾ കുത്തനെ കുറക്കണം.