തിങ്കളാഴ്ച മാത്രം 1426 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടുകൂടി തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യമായി സിംഗപ്പൂർ മാറി. ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചതിൽ കൂടുതൽ പേരും വിദേശ തൊഴിലാളികളാണ്. മാർച്ച് 15ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ശക്തമായ മുൻകരുതലുകൾ രാജ്യം കൈക്കൊണ്ടിരുന്നുവെൻകിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂവായിരത്തോളം പുതിയ കേസുകളാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടു കൂടി ആകെ 8014 പേരാണ് ഇവിടെ രോഗബാധിതർ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.