കോവിഡ് ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്താൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത് 150 ലേറെ മെഡിക്കൽ ടീമുകൾ. അഞ്ച് ദിവസമായി ഇങ്ങനെ മെഡിക്കൽ ടീമുകളെ രംഗത്തിറക്കി

ഫീൽഡ് സർവേ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. താമസകേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും വാണിജ്യകേന്ദ്രങ്ങളിലെ ഗല്ലികളിലും മെഡിക്കൽ സംഘങ്ങൾ നേരിട്ട് ചെന്ന് ആളുകളെ പരിശോധിക്കുകയാണ്. ശരീരോഷ്മാവ് പരിശോധനയാണ് പ്രാഥമികമായി നടത്തുന്നത്. കൂടുതൽ ലക്ഷണങ്ങൾ വെളിപ്പെട്ടാൽ അവരിൽ നിന്ന് സ്രവ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും.

മെഡിക്കൽ സംഘങ്ങൾ അഞ്ചുദിവസത്തിനിടെ അഞ്ച് ലക്ഷം ആളുകളിലാണ് പ്രാഥമിക പരിശോധന നടത്തിയത്. രണ്ട് ലക്ഷത്തിലേറെ പി.സി.ആർ ടെസ്റ്റുകളും നടത്തി. ചൊവ്വാഴ്ച പുതുതായി രോഗമുണ്ടെന്ന് സ്ഥിരീകരിച്ച 1147 പേരിൽ 78 ശതമാനവും അതായത് 886 പേരും ഇങ്ങനെ മെഡിക്കൽ സംഘം ഫീൽഡിൽ ഇറങ്ങി നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരാണ്. ഫീൽഡ് സർവേ നടത്തിയിരുന്നില്ലെ-ങ്കില 22 ശതമാനം ആളുകളുടെ വിവരം മാത്രമേ പുറത്തുവരുമായിരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here