കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യമാകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗം കുറയുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ ഉണ്ടാകും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരായ യുദ്ധം ഇതുവരെ വിജയകരമാണ്. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. നിങ്ങളുടെ ത്യാഗത്തിലൂടെ നിങ്ങള്‍ രാജ്യത്തെ രക്ഷിച്ചു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെ അപേക്കഷിച്ച് ഏറെ മെച്ചമാണ്. സാമ്ബത്തിക തകര്‍ച്ച ഉണ്ട്. പക്ഷേ ജീവനേക്കാള്‍ വലുതല്ല അത് -പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയശേഷം നാലാംതവണയാണ് മോദിയുടെ അഭിസംബോധന.
ഇതിനകം ഏഴു സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടിക്കഴിഞ്ഞു. ഒഡിഷ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവക്കുപിന്നാലെ തിങ്കളാഴ്ച തമിഴ്നാടും ലോക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള ധാരണ ഉണ്ടായിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ മെട്രോനഗരങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്. രാജ്യത്തെ പകുതി ജില്ലകളും കോവിഡ് ബാധിതമാണ്
ലോക്ഡൗണ്‍ മൂന്നാഴ്ച പിന്നിടുേമ്ബാള്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥക്ക് ഉണ്ടായ നഷ്ടം എട്ടുലക്ഷം കോടി രൂപയാണ്. 70 ശതമാനം സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചു. ഇവയെല്ലാം വഴിയുള്ള ഭീമനഷ്ടത്തിൻ്റെ കണക്ക് സെന്‍ട്രം ഇന്‍സ്റ്റിറ്റ്യൂഷനല്‍ റിസര്‍ച്ചിൻ്റെ പഠനമാണ് തയാറാക്കിയത്.