കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇത്തവണത്തെ ബലിപെരുന്നാൾ നമസ്‌കാരം വീട്ടിൽ നടത്താൻ താമസക്കാരോട് ആഹ്വാനം ചെയ്ത് യുഎഇ ഗവൺമെന്റ്.ഈദ് ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 3 മുതൽ 50 ശതമാനം ശേഷിയിൽ പള്ളികൾ പ്രവർത്തിക്കാൻ അനുവദിക്കും എന്നും സൂചനയുണ്ട്. ജൂലൈ ഒന്നു മുതൽ പള്ളികൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈദ് അൽ അദ്ഹയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിച്ച ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ദഹേരി, അവധിക്കാലത്ത് ആശയവിനിമയം നടത്താൻ സോഷ്യൽ മീഡിയയും ടെലികോം ഉപകരണങ്ങളും ഉപയോഗിക്കുക, എന്ന് ജനങ്ങളോട് പറഞ്ഞു. ബന്ധുക്കൾക്കിടയിൽ സമ്മാനങ്ങളോ പണമോ വിതരണം ചെയ്യരുതെന്നും ഉദ്യോഗസ്ഥർ ജീവനക്കാരോട് നിർദ്ദേശിച്ചു. പള്ളികളിലെ ആരാധകർ പരസ്പരം രണ്ട് മീറ്റർ അകലം പാലിക്കണം. ഓഗസ്റ്റ് 3 വരെ നേരത്തെയുള്ള മഗ്‌രിബ് പ്രാർത്ഥന ഒഴികെയുള്ള പ്രാർത്ഥനകൾ 10 മിനിറ്റായി പരിമിതപ്പെടുത്തും.