വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ നിരക്കുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടർന്നാണ് നടപടി. വായൊമിങ് സംസ്ഥാനമാണ് ഏറ്റവുമൊടുവില്‍ ദുരന്തമേഖലയായി പ്രഖ്യാപിക്കപ്പെട്ടത്.
മാർച്ച് 20ന് ന്യൂയോര്‍ക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. 50 സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ആദ്യത്തേത് അംഗീകരിച്ച് 22 ദിവസത്തിനുശേഷമാണ് ഏറ്റവുമൊടുവില്‍ വയോ മിംഗിലും പ്രഖ്യാപനം നിലവില്‍ വന്നത്.
ഇതിന് പുറമെ വാഷിങ്ണ്‍ ഡി.സി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യു.എസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യു.എസിലെ വലിയ പ്രദേശമായ അമേരിക്ക