കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു. വാലറ്റ് പാർക്കിങ് ജീവനക്കാർ ഓരോ വാഹനവും പാർക്ക് ചെയ്ത ശേഷം കൈ കഴുകുകയും ശുചീകരിക്കുകയും വേണം. വാലറ്റ് പാർക്കിങ് ജോലിയിലേർപ്പെടുന്നവർക്ക് കോവിഡ്-19 പരിശോധന നിർബന്ധമാണ്. ജീവനക്കാർ പതിവായി ശരീരോഷ്മാവ് പരിശോധന നടത്തണം. മാസ്‌കും കയ്യുറകളും ധരിക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുമ്പ് സീറ്റും സ്റ്റിയറിങ് വീലും മൂടണം.

കാർ സ്വീകരിക്കുന്നതിനു മുമ്പ് സന്ദർശകരുടെ താപനില നിരീക്ഷിക്കണം. സന്ദർശകർക്കോ ഉപഭോക്താക്കൾക്കോ കോവിഡ് രോഗലക്ഷണം ബോധ്യപ്പെട്ടാൽ വാലറ്റ് പാർക്കിങ് സേവനം നൽകാതിരിക്കാനുള്ള അവകാശം ജീവനക്കാർക്കുണ്ട്.ദേശീയ ദുരന്ത നിവാരണ അതോറിറ്റി കോവിഡ് രോഗ വ്യാപനത്തെ തുടർന്നുള്ള സുരക്ഷ നടപടികളുടെ ഭാഗമായി ഈ സേവനം താൽക്കാലികമായി അബൂദബിയിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശകർക്കും ഉപയോക്താക്കൾക്കുമാണ് വീണ്ടും വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here