സിഡ്‌നി∙ ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യ‌യ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം, ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്‍ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് താൻ ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ച് സിഡ്‌നിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വാർണർ പറഞ്ഞു.

161 ഏകദിനങ്ങളിൽ നിന്നായി 22 സെഞ്ചറികളും 33 അർധ സെഞ്ചറികളുമുൾപ്പെടെ 6932 റൺസാണ് വാർണറുടെ സമ്പാദ്യം. 2009ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച വാർണർ ഓസ്‌ട്രേലിയൻ റണ്‍വേട്ടക്കാരുടെ പട്ടികയിൽ ആറാമനായാണ് മടങ്ങുന്നത്. 2015,2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്കാളിയായിരുന്നു വാർണർ.

കഴിഞ്ഞ ലോകകപ്പിലെ 11 കളികളിൽ നിന്നായി 535 റൺസാണ് ഇടങ്കയ്യൻ ബാറ്ററായ വാർണർ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും ഇതിൽപ്പെടും. വാർണർക്കൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രശസ്‌തരാണ് ഭാര്യ കാൻഡിസും പെൺമക്കളായ ഐവിയും ഇസ്‌ലയും ഇൻഡിയും

LEAVE A REPLY

Please enter your comment!
Please enter your name here