സൗദിയിലെ തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം തെഴിൽ രംഗത്തെ പ്രധാന പരിഷ്കാരങ്ങൾ ആണ് . തൊഴിൽ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതും തൊഴിൽ അന്തരീക്ഷം വികസിപ്പിക്കാൻ വേണ്ടി കൂടുതൽ പദ്ധതികൾ തയ്യാറാക്കുന്നതും എല്ലാം വലിയ രീതിയിൽ ഗുണം ചെയ്തു.
റിയാദ്: സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ജോലിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2023 വരെ 3,60,000 സൗദി പൗരൻമാർ ആണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. പൗരൻമാർ പുതുതായി ജോലിയിൽ പ്രവേശിച്ചതിന്റെ കണക്കുകൾ സൗദി അധികൃതർ കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത്. മാനവവിഭവശേഷി വികസന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 2019ൽ 17 ലക്ഷമായിരുന്നു എന്നാൽ 2023ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 23 ലക്ഷമായി ഉയർന്നു.
മന്ത്രാലയത്തിന്റെ ‘ലേബർ മാർക്കറ്റ് ബുള്ളറ്റിൻ ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചത്. കൂടുതൽ തൊഴിലുകൾ സൃഷ്ട്ടിച്ചതിനാൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സാധിച്ചു. 2030ന്റെ രണ്ടാം പാതത്തിലെ കണക്കുകൾ തന്നെ ഇത് സൂചിപ്പിച്ചിരുന്ന കാര്യം ആണ്. രാജ്യത്തിന്റെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാനം കുറക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്. വിപണിയിലെ സ്വദേശികളുടെ എണ്ണത്തിന്റെ വർധനവ് ഉയർത്താൻ സാധിച്ചത് തൊഴിൽ രംഗത്ത് വലിയ രീതിയിലുള്ള പുരോഗമനം ഉണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം തൊഴിൽ നിയമത്തിൽ വലിയ മാറ്റം ആണ് ഉണ്ടായിരിക്കുന്നത്. ഇത് കാരണം തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ കുറക്കാൻ സാധിച്ചു. 2023 രണ്ടാം പാതത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. ആഗോള വിപണികൾ ശക്തമാക്കാൻ വേണ്ടി ആകർഷകമായ പദ്ധതികൾ ആണ് തയ്യാറാക്കുന്നത്. കൂടാതെ തൊഴിൽ വിപണിയെ ആകർഷിക്കാൻ വേണ്ടി വലിയ തരത്തിലുള്ള പദ്ധതികൾ ആണ് സൗദി തയ്യാറക്കിയിരിക്കുന്നത്. തൊഴിൽരംഗത്തെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വിഷൻ 2030 ന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ഈ ലക്ഷ്യം പൂർത്തിയാക്കണം എങ്കിൽ വലിയ തരത്തിലുള്ള പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തി. അതിനാൽ ആണ് മന്ത്രാലയം ഇത്തരത്തിലുള്ള പദ്ധതികൾ പുറത്തുവിട്ടത്.
4.9 ശതമാനം വളർച്ച നിരക്കോടെയാണ് 2022ലെ തൊഴിലാളികളുടെ ഉൽപാദന വളർച്ച നിരക്കിൽ സൗദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും ഇതിലൂടെ സാധിച്ചു. 15.7 ശതമാനമായി ആണ് തൊഴിൽ ഇല്ലായ്മ നിരക്ക് കുറക്കാൻ സാധിച്ചത്.