സ്വകാര്യ മേഖലയുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പദ്ധതികൾ ആണ് ഇവിടെ ഒരുങ്ങികൊണ്ടിരിക്കുന്നത്. ധനമന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്‌സി ആണ് ബജറ്റ് വിവരങ്ങൾ പുറത്തുവിട്ടത്. എണ്ണ ബാരലിന് 60 ഡോളര്‍ എന്ന ശരാശരി അടിസ്ഥന വിലയിലേക്ക് മാറ്റാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
മസ്കറ്റ്: രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ട് വലിയ രീതിയിൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 2024 വാര്‍ഷിക ബജറ്റിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിസിനസ് അന്തരീക്ഷം മെത്തപ്പെടുത്താനും സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വ്യാപകമാക്കാനും ആണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.
ധനമന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്‌സി ബജറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. വാർത്തസമ്മേളത്തിൻ വെച്ചാണ് അദ്ദേഹം വിവരങ്ങൾ പുറത്തുവിട്ടത്. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റില്‍ 11.010 ബില്യന്‍ ഒമാനി റിയാല്‍ ആണ് വരുമാനം ഒമാൻ പ്രതീക്ഷിക്കുന്നത്. എണ്ണ ബാരലിന് 60 ഡോളര്‍ എന്ന ശരാശരി അടിസ്ഥാന വിലയിലേക്ക് കണക്കാക്കുന്നു. ബജറ്റിനുള്ള പൊതു ചെലവഴിക്കല്‍ 11.650 ബില്യന്‍ റിയാല്‍ ആണ്.
കടം ചെലവ് അടക്കം മൊത്തം സര്‍ക്കാര്‍ ചെലവ് 1.050 ബില്യന്‍ റിയാല്‍ ആണ്. മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം ജി ഡി പിയുടെ ഒന്നര ശതമാനവും വരുന്ന രീതിയിലാണ് ഏകദേശം 640 മില്യന്‍ റിയാല്‍ ബജറ്റ് കമ്മി. ബജറ്റിലെ മൊത്തം വരുമാനത്തിന്റെ 54 ശതമാനം എണ്ണയില്‍ നിന്ന് തന്നെയാകും. ഈ സാമ്പത്തിക വര്‍ഷം എണ്ണ വില ഉയർത്തേക്കുമെങ്കിലും,സാമ്പത്തിക വെല്ലുവിളികളുടെ ഭാരം കുറയ്ക്കാനുള്ള മുന്‍കരുതല്‍ സമീപനങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഇങ്ങനെ വരുമാനം കണക്കാക്കിയത്.
എണ്ണയിതര മേഖലയുടെ വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൗരന്മാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെയും സാമൂഹിക സുരക്ഷയുടെയും തേതേ വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും സാമ്പത്തിക വെല്ലുവിളിസാമൂഹിക സുരക്ഷാ നിധി പ്രവര്‍ത്തനക്ഷമമാക്കി സാമൂഹിക മേഖലയെ പിന്തുണക്കുന്നത് തുടരും. നിരവധി സംരംഭങ്ങളുടെ കുടയായി സാമൂഹിക സുരക്ഷാ നിധി വര്‍ത്തിക്കും.
പത്താം പഞ്ചവത്സര പദ്ധതിക്കുള്ള നീക്കിവെപ്പ് എട്ട് ബില്യന്‍ റിയാലായി വർപ്പിച്ചിട്ടുണ്ട്. പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പോലുല്ള പദ്ധതികൾക്കാണ് ഇതിൽ പ്രാമുഖ്യം. ഈ മേഖലകൽക്കായി പുതിയ ബജറ്റ് ആണ് നീക്കിവെച്ചിരിക്കുന്നത്. ക്രെഡിറ്റ് റേറ്റിങില്‍ അനുകൂല പ്രകടനം കാഴ്ചവെക്കാന്‍ സുല്‍ത്താനേറ്റിന്റെ സമ്പദ്ഘടനക്ക് സാധിച്ചിട്ടുണ്ട്.