പ്രവാചക പള്ളിയിൽ പ്രാർഥന നിർവഹിക്കുന്നവർ.
മദീന ∙ മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവി ഒരാഴ്ചയ്ക്കിടെ 51.19 ലക്ഷം പേർ സന്ദർശിച്ചു. ഈ മാസം 8 മുതൽ 15 വരെ എത്തിയ സന്ദർശകരുടെ എണ്ണമാണിത്. 5 ലക്ഷത്തിലേറെ പേർ പ്രവാചകൻ മുഹമ്മദ് നബിയുടെ കബറിടം സന്ദർശിച്ചു. വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരുടെയും ആഭ്യന്തര സന്ദർശകരുടെയും എണ്ണം വർധിച്ചതാണ് തിരക്കിനു കാരണം.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രായമായവരെ അനുഗമിക്കുന്നതിനും വിവർത്തകരുടെ സേവനം ലഭ്യമാക്കുന്നതിനും മറ്റും എല്ലാവിധ സൗകര്യങ്ങളും ഹറം പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ആവശ്യമായ തീർഥജലം (സംസം), ഭക്ഷണം, സമ്മാനങ്ങൾ എന്നിവയും നൽകുന്നുണ്ട്.