കോവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ ചൈനയുമായി സഹകരിച്ച് ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ചൈനീസ് കമ്ബനി കാന്‍സിനോവയുമായി സഹകരിച്ച്‌ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്.ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങള്‍ നടത്തിയത് ചൈനയിലാണ്.മാർച്ച്‌ 16 മുതല്‍ 27 വരെയുള്ള ആദ്യഘട്ട പഠന പരീക്ഷണത്തിനിടയില്‍ ചൈനയിലെ 108 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ലോ, മീഡിയം, ഹൈ ഡോസുകള്‍ നല്‍കി. രണ്ടാംഘട്ടം ഏപ്രില്‍ 11 മുതല്‍ 16 വരെയുള്ള കാലയളവിലായിരുന്നു. ഈ ഘട്ടത്തില്‍ 603 പേര്‍ക്ക് ലോ, മീഡിയം ഡോസുകള്‍ നല്‍കി. രണ്ട് ഘട്ടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരുടെ പ്ലാസ്മയില്‍ വാക്സിനിലെ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല രോഗ പ്രതിരോധവും കാണിച്ചു. പാര്‍ശ്വഫലങ്ങള്‍ കുറവായിരുന്നു. രണ്ട് പരീക്ഷണ ഫലങ്ങളും ലാന്‍സറ്റ് സയന്‍റിഫിക് ജോണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലെ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സ്ഥിരീകരിച്ചതുകൊണ്ടാണ് മൂന്നാംഘട്ടം ഉടനെ ആരംഭിക്കുന്നത്.

മൂന്നാംഘട്ടം വിവിധ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളാണ്. ഇതിനായി ധാരാളം ആളുകളില്‍ പരീക്ഷണം നടത്തും. സൗദിയില്‍ 5000 പേരെയാണ് ലക്ഷ്യമിടുന്നത്. അവര്‍ 18 വയസ്സിന് മുകളിലുള്ളവരായിരിക്കും. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്സിന്‍ നല്‍കുക. പാര്‍ശ്വഫലങ്ങളൊന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഗവേഷണ സംഘങ്ങള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും.അടുത്തിടെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്‌ രാജ്യത്തെ ഏഴ് ആശുപത്രികളിലാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അന്നു മുതല്‍ അതിനെ നേരിടാനും വാക്സിന്‍ കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയം തുടങ്ങിയിരുന്നു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നിര്‍ലോഭ സഹായമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here