കൊറോണ വൈറസ് ഭീതിയിൽ സ്കൂ ളുകൾ അടഞ്ഞു കിടക്കുന്ന സമയത്ത് ലോകമെമ്പാടുമുള്ള മൂന്ന് സ്കൂൾ കുട്ടികളിൽ ഒരാൾക്ക് വിദൂര പഠനം ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് യുഎൻ കുട്ടികളുടെ ഏജൻസി വ്യാഴാഴ്ച പറഞ്ഞു. ഇതൊരു “ആഗോളവിദ്യാഭ്യാസ അടിയന്തരാവ സ്ഥ” യാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി. രോഗം പടരാതിരിക്കാൻ ലോക രാജ്യങ്ങൾ ലോക്ഡൗണിൽ ആയതിനാൽ 1.5 ബില്യൺ കുട്ടികളെ സ്കൂൾ അടച്ചുപൂട്ടൽ ബാധിച്ചതായി യുനിസെഫ് റിപ്പോർട്ടിൽ പറയുന്നു.
മാസങ്ങളോളം വിദ്യാഭ്യാസം പൂർണ്ണമായും തകരാറിലായ കുട്ടികളുടെ എണ്ണം ഇത്രയധികം ആവുന്നത് ആഗോള വിദ്യാഭ്യാസ അടിയന്തരാവസ്ഥയാണ്. വരും ദശകങ്ങളിലായി സമ്പദ്‌വ്യവസ്ഥ കളിലും സമൂഹങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടാം. ടെലിവിഷൻ, റേഡിയോ പ്രക്ഷേപണങ്ങൾ അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ വഴി വിദൂര പഠനം ആക്സസ് ചെയ്യാനുള്ള കുട്ടികളുടെ കഴിവ്, ഈ പ്ലാറ്റ്ഫോമുകളിൽ ശരിയായ വിദ്യാഭ്യാസ സാമഗ്രികളുടെ ലഭ്യത എന്നിവ പരിഗണിച്ച് 100 രാജ്യങ്ങളിലെ റിപ്പോർട്ടാണ് യൂണിസെഫ് പരിശോധിച്ചത്.