“ജീവിതത്തിൽ ഇന്നേവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം, ഓക്സിജൻ കിട്ടാതെ വലഞ്ഞ 25 മിനിറ്റ് ആണെന്ന് ആസ്റ്റൺ വില്ലയുടെ സ്പാനിഷ് ഗോൾകീപ്പർ പെപ്പെ റെയ്ന.
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊറോണ രോഗം നൽകിയ സമ്മർദ്ദങ്ങളെ കുറിച്ച് വിശദീകരിച്ചത്. തൊണ്ടയടഞ്ഞ്, ശ്വാസം കിട്ടാതെ മരണം മുന്നിൽ കണ്ടുള്ള ആ ദിവസങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണെന്നും, തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.